പോസ്റ്റുകള്‍

മാനാഞ്ചിറ ടെസ്റ്റ്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

വാക്കുകൾക്കിടയിൽ മറ്റനേകം കഥകൾ ഒളിപ്പിച്ചു വച്ചു പറഞ്ഞു തരുന്ന എഴുത്തു ശൈലിയാണ് വി.കെ.എന്നിന്റെത് എന്നത് വ്യക്തമാണ്. എഴുത്തു ശൈലിയിൽ അദ്ദേഹം ഏറെയും ഉപയോഗിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ പരിഹസിക്കുന്നത് - വിമർശനാത്മക രൂപത്തിലാണ് എന്നത് ശരിയാണ് , മറ്റൊരു കുഞ്ചൻ നമ്പ്യാർ എന്ന വിശേഷണം എന്തുകൊണ്ടും വി.കെ.എന്നിനു യോജിച്ചതാണ്. മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയുടെ പശ്ചാത്തലം എന്നത് ഒരു ക്രിക്കറ്റ് മത്സരവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്, ഉപ്പ്തൊട്ട് കർപ്പൂരം വരെയെന്ന പോലെ മത്സരത്തിന്റെ ആദ്യയോട് അന്ത്യം വരെ അദ്ദേഹം പരിഹസിക്കുകയാണ് പലതിനെയും . തുടക്കം തന്നെ ശ്രദ്ധയമാണ്" ഹോസ്റ്റും ഘോസ്റ്റും തമ്മിൽ " എന്ന പദപ്രയോഗം വളരെ രസകരമാണ് എന്നാൽ അതിന്റെ ഉള്ളറകളിലാണ് രഹസ്യം ഒളിപ്പിച്ചിരിക്കുന്നത്, ഹോസ്റ്റ് എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവിയെ ആശ്രയിച്ചാണ് മറ്റൊരു ജീവി കഴിയുന്നത് എന്ന അർത്ഥമാണ്. പറങ്കികൾ എന്ന യക്ഷികൾ നമ്മുടെ നാടിനെ വിറ്റ് കാശാക്കിയാണ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതെന്ന് പറയുന്നു. ഏറെ പഴകിയതും എന്നാൽ തനി നാടനുമായ പദങ്ങൾ കഥയുടെ സൗന്ദര്യത്തെ വല്ലാതെ സ്വാധീനിക്കുന്നു, ആർക്കും തന്...

പെരുമഴയുടെ പിറ്റേന്ന്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

  ആസ്വാദനക്കുറിപ്പ്  മലയാള സാഹിത്യ ചരിത്രത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മലയാളിയെ മാറി ചിന്തിപ്പിക്കുവാൻ എക്കാലവും പ്രേരിപ്പിച്ച കഥകൃത്തായിരുന്നു എം.ടി. എഴുത്തുകാരൻ,നോവലിസ്റ്റ്, കഥാകൃത്ത് ,തിരക്കഥകൃത്ത് എന്നി മേഖലകളിൽ പ്രവർത്തിക്കുകയും ,താൻ ജീവിക്കുന്ന സമൂഹത്തോട് അങ്ങേയറ്റം കടപ്പാടും വാത്സല്യവും പുലർത്തുകയും. സമൂഹത്തിൽ നിലനിന്ന (നിലനിൽക്കുന്ന) അരക്ഷിതാവസ്ഥക്കെതിരെ  തന്റെ തൂലിക കൊണ്ട് പട പെരുതുകയും ചെയ്യുന്ന എഴുത്തുകാരൻ. അദ്ദേഹത്തിന്റെ തൂലികയിലൂടെ ജീവൻ വച്ച കഥപാത്രങ്ങൾ പലപ്പോഴും നമ്മുടെ കണ്ണ് വെട്ടത്തുള്ളവരും എന്നാൽ നമ്മൾ മനപൂർവ്വം മാറ്റി നിർത്തുന്നവരാണ്, അവരുടെ ഒറ്റപ്പെടലും ,നിസ്സഹായവസ്ഥയും, ഏകാന്തതയുടെ വേദനകളുമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആത്മാവ്. തകർന്നു പോയ നാലുകെട്ടുകൾ പോലെ തന്റെ നായക കഥപാത്രങ്ങളും ജീവിതത്തോട് തോറ്റ് തുന്നം പാടി എവിടെയുമെത്താതെ നിരാശരായി കാലിടറി വീണവരാണെങ്കിലും ഇവരെയൊക്കെ അക്ഷരങ്ങളിലൂടെ മലയാളി വായക്കാരന്റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതിൽ എം.ടിയെ പോലെ വിജയിച്ച മറ്റെരു എഴുത്തുകാരനില്ല. അത്തരം ഒരു കഥ തന്നെയാണ്   "പെരുമഴയുടെ പിറ്റേന്...

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ആസ്വാദനക്കുറിപ്പ് ടി പത്മനാഭന്റെ ചെറുകഥകളിൽ ഏറ്റവും ആകർഷണിയമായി നിലകൊള്ളുന്ന കൃതിയാണ് "കടൽ". മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് കടന്നുചെന്ന് കാച്ചിക്കുറുക്കിയെടുത്ത കഥയാണ്  "കടൽ ". കാലത്തെ ഇത്ര മനോഹരമായി ടി.പത്മനാഭനല്ലാതെ മറ്റൊരു കഥാകൃത്തിനും ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയില്ല. ഊടും പാവും കൂട്ടിയിണക്കി മനോഹരമായ ഒരു വസ്ത്രം നെയ്യ്തെടുക്കുന്നതു പോലെയാണ് വാക്കും കാലവും അദ്ദേഹം ഇതിൽ മനോഹരമായി കൂട്ടിച്ചേർത്തിരിക്കുന്നത് വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തെക്കും അതിൽ നിന്ന് ,അതിന്റെ ഭൂതകാലത്തിലേക്കും ഊളിയിട്ട് ഇറങ്ങുന്നത് കഥയിൽ വ്യക്തമായി തന്നെ കാണാൻ കഴിയുന്നഒന്നാണ്. കഥയിലേക്ക് സംഗീതത്തെ മാത്രം സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന അമ്മ, അത് ഒരു സാഗരമാണെന്നും അതിൽ ലയിച്ചുചേരണമെന്നും ആഗ്രഹിച്ചിരുന്ന അവർക്ക് അതിനു കഴിയാതെ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖവും നിരാശയും ഒക്കെകഥയിൽ ഉടനീളം നിഴലിച്ചു നിൽക്കുന്നു.      താൻ എന്നും സ്നേഹിച്ചിരുന്ന , തനിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്ന തന്റെ പ്രിയ ഗുരുവിന്റെ വിയോഗ വാർത്തയാണ് ഇവിടെ ആ അമ്മയുടെ മനസ്സിനെ നിശ്ചലമാക്കുന്നത്.ആ ഓർമ്മകളിൽ ന...

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീർ മറ്റു പ്രകളിലെന്നപ്പോലെ ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ച രഹസ്യത്തിലേക്കും യുദ്ധത്തിന്റെ ഭീകരതയിലേക്കും ഇടയ്ക്ക് ഉയർന്നു പോകുന്ന അദ്ദേഹത്തിന്റെ ചിന്തകൾ കൊല്ലാനുള്ള മനുഷ്യന്റെ അടിസ്ഥാന വാസനയിൽ വ്യസനിക്കുന്നു. സൈലന്റ്വായി മഴക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്താണ് പ്രകൃതിയുടെയും ജീവജാലവൈവിധ്യത്തിന്റെയും സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ഇത്തരം ഒരു കഥ ബഷീർ എഴുതുന്നത് എന്ന സവിശേഷത കൂടി "ഭൂമിയുടെ അവകാശികൾ "ക്കുണ്ട്. മറ്റൊന്നിനെയും നശിപ്പിക്കാതെ മനുഷ്യനു ജീവിക്കാൻ മറ്റു വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുവാൻ അദ്ദേഹം തന്റെ കഥയിലൂടെ ആവശ്യപ്പെടുന്നു. '' കാലത്തിന്റെ അന്തമില്ലാത്ത പോക്കാൽ ഒരു നാൾ സൂര്യൻ എന്നെന്നേക്കുമായി അണഞ്ഞുപോകും അതിനു മുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങൾ അഖിലവും നശിച്ചിരിക്കും ഗോളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ടാവും പൊടിയായി ....... പണ്ടത്തെ കോസ്മിക് ഡസ്റ്റ് പിന്നെ അനന്തമായ ഇരുൾ''    ഇത് ഭൂമിയുടെ അവകാശികളിലെ വരികളാണ് ഇവിടെ ഒരു ഓർമിപ്പിക്...

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

  ആസ്വാധനക്കുറിപ്പ് മ ലയാള സാഹിത്യത്തിൽ ചെറുകഥയക്ക് പുതിയ മാനവും അർത്ഥവും നൽകി, മനുഷ്യന്റെ് ധൈനത്യന ജീവിതത്തിന്റെ ദുഃഖവും സന്തോഷവും , നർമ്മവും എല്ലാം അതെ പടി കഥയിലെക്ക് ആവാഹിക്കാൻ കഴിഞ്ഞ ഒരു മഹാപ്രതി ഭാശാലിയായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള.           സമൂഹത്തിന്റെ ജീർണ്ണതകളായ അസ്വത്വവും ,അന്ധവിശ്വാസവും , അസസ്ഥിരതയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഏത് ഒരു കൃതിയും ഒന്നിനോന്നുന്മെച്ചമാണ് .കാരൂരിന്റെ ഓരോ കഥയും ഒരു പൂവ് വിരിയുന്നപോലെ, ഒരു മേഘം അടർന്നു വീഴം പോലെ മുഗ്ദ്ധമായൊരു കഥാനുഭവമാണ് നൽകുന്നത് . കാരൂരിന്റെ ഏക്കാലവും അവിസ്മരണിയമായ ഒരു ചെറു കഥയാണ് ' പൂവൻപഴം ' . ഇതിൽ കാരൂരിന്റെ മനുഷ്യഹൃദയമർമ്മജ്ഞതയും കഥപാത്ര സ്വഭാവ സ്യഷ്ടി വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു , രണ്ടു കാലത്തിന്റെ പ്രതിനിധികളാണ് ഇവിടെ അന്തർജ്ജനവും അപ്പുവെന്ന ബാലനും , പരമ്പര്യത്തിലും , ആചാരത്തിലും സ്വന്തം മനസ്സിനെയും , ആഗ്രഹങ്ങളെയും തളച്ചിടപ്പെടെണ്ടിവന്ന അന്തർജ്ജനവും, സ്വന്തം കുടുംബം ദാസ്യവേല ചെയ്യുന്നതിനോടും ആരുടെയെങ്കിലും അഭയത്തിൽ കഴിയുന്നതിനോടും താല്പര്യമില്ലാത്ത ബാലന...